Saturday, July 24, 2010

ഒരു ദളിത് കവിത

ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു

കേശവ് മെഷ്‌റം


ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു.
അവന്‍ നാണമില്ലാതെ ചിരിച്ചു.
എന്റെ അയല്‍ക്കാരന്‍,
പണ്ഡിത ബ്രാഹ്മണന്‍ ഞെട്ടി.
അയാള്‍ ആവണക്കെണ്ണമയമുള്ള മുഖവുമായി
എന്നെ നോക്കി പറഞ്ഞു:
''നിനക്ക് എങ്ങനെയാണ്
അവര്‍ണനീയമായ, വൈശിഷ്ട്യമായ,
രൂപമില്ലാത്ത ഒരു സംഹാരശക്തിയെപ്പറ്റി
ഇത്തരം കാര്യങ്ങള്‍ വിളമ്പാനാവുന്നത്?
ദൈവത്തിന്റെ ധാര്‍മികരീതികളെ
വാക്കിന്റെ കുരുക്കില്‍ അകപ്പെടുത്താനുള്ള
നിന്റെ ശ്രമം നാണംകെട്ടതാണ്്'
ഞാന്‍ ഒരു നല്ല ചൂടന്‍ ശാപം വീണ്ടും ഉതിര്‍ത്തു.
സര്‍വകലാശാല കെട്ടിടം കുലുങ്ങി,
അത് അരയോളം വെള്ളത്തില്‍ മുങ്ങി.
പെട്ടെന്ന്, ജനങ്ങള്‍ രോഷാകുലരാകുന്നതിന്
ഗവേഷകര്‍ കാരണങ്ങള്‍ തിരഞ്ഞു
അവര്‍ കുന്തിരിക്കസുഗന്ധം നിറഞ്ഞ
വലിയ മുറികളില്‍ ഇരുന്ന്
സംവാദത്തിലേര്‍പ്പെട്ടു.
എന്റെ ജന്മദിനത്തില്‍, ഞാന്‍ ദൈവത്തെ ശപിച്ചു.
ഞാനവനെ വീണ്ടും വീണ്ടും ശപിച്ചു.
വാക്കുകളുടെ ചാട്ടകൊണ്ട് പ്രഹരിച്ച് ഞാന്‍ വിളിച്ചു:
'തന്തയില്ലാത്തവന്‍!'
'ഒരു കക്ഷണം അപ്പത്തിനുവേണ്ടി
നീ ഒരു വണ്ടി നിറയെ വിറക്മുറിക്കാറുണ്ടോ?
നീ നിന്റെ എല്ലിന്‍തോലായ ശരീരത്തിലെ
വിയര്‍പ്പ് അമ്മയുടെ പിഞ്ചിയ സാരികൊണ്ട് തുടയ്ക്കാറുണ്ടോ?
അച്ഛന്റെ ഹുക്ക നിറയ്ക്കാനായി
സഹോദരന്‍മാരെയും സഹോദരന്‍മാരെയും
പണിയെടുപ്പിച്ച് വലയ്ക്കാറുണ്ടോ?
അച്ഛന്റെ മുഴുക്കുടിക്കായി
നീ കൂട്ടികൊടുപ്പുകാരനായി പണിയെടുക്കാറുണ്ടോ?
ഓ തന്തേ, ദൈവമായ തന്തേ
നിനക്കൊരിക്കലും ഇത്തരം കാര്യം ചെയ്യാനാവില്ല.
അതിന് നിനക്കാദ്യം ഒരു അമ്മ വേണം-
ആരും ആദരിക്കാത്ത ഒരമ്മ,
അഴക്കില്‍ പണിയെടുക്കുന്ന
എല്ലാവര്‍ക്കും സ്‌നേഹം പകരുന്ന,
ആരുടെയും സ്‌നേഹം ലഭിക്കാത്ത ഒരമ്മ.

ഞാനൊരുദിവസം അമ്മഭോഗി ദൈവത്തെ ശപിച്ചു.


കേശവ് തനാജി മെഷ്‌റം
(1937-2007).

ദളിത് കവി, ആക്റ്റിവിസ്റ്റ്, നോവിലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു കേശവ് മെഷ്‌റം. ഒരു പാവപ്പെട്ട ദളിത് കുടുംബത്തില്‍ ജനിച്ച കേശവ് വളരെ ചെറുപ്രായത്തില്‍ റെയില്‍വേയില്‍ ചുമട്ടുകാരനായി പണിയെടുത്തു. കെട്ടിടനിര്‍മാണത്തൊഴിലാളിയായും എണ്ണമില്‍ തൊഴിലാളിയായും കഷ്ടപ്പെട്ട് കൊണ്ട് പഠിത്തം പൂര്‍ത്തിയാക്കി. പിന്നീട് പശ്ചിമ റെയില്‍വേയില്‍ ക്ലര്‍ക്കായി. വൈകാതെ മുംബൈയിലെ മഹര്‍ഷി ദയാനന്ദ് കോളജില്‍ ലക്ചററായി.
'ഉത്ഖനന്‍' എന്ന കവിതാ സമാഹാരം കവിയെന്ന നിലയിലും ദളിത് എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാക്കി. 'ഹക്കീകത്ത് 'എന്ന ആത്മകഥയും ഒച്ചപ്പാടുണ്ടാക്കി. ദളിത്പാന്തര്‍ പ്രസ്ഥാനത്തിന് സൈദ്ധാന്തികവും ആശയപരവുമായ പിന്തുണ നല്‍കി. ദളിത് സാഹിത്യത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ് ഭാഷയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു കേശവ് മെഷ്‌റം. ദളിതന്റെ രോഷവും പകയുമെല്ലാം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ബ്രാഹ്മണ ദൈവം ദളിതന്റെ ദൈവമല്ലെന്ന് തുറന്ന് പ്രഖ്യാപനം കൂടിയായിരുന്നു ഈ കവിത.


മറാത്തിയില്‍ നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തന ചെയ്തത്: ജയന്ത് കര്‍വ്, സെലീറ്റ് (പാം ഇസ്‌പെല്‍ലാന്‍ഡിനൊപ്പം) എന്നിവരാണ്.

Translated on 24-7-2010

3 comments:

  1. amazing poem. late to read this.

    ReplyDelete
  2. അമ്മഭോഗിക്കു പകരം തായോളി എന്നു ഉപയോഗിക്കുവാന്‍ എന്തുകൊണ്ടു മടിക്കുന്നു?

    ReplyDelete